എല്ലാ മതങ്ങളും തുല്യമാണ് എന്ന പ്രമേയമാണ് റാലിയിലൂടെ ഉദേശിക്കുന്നത്. അന്ന് പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം എല്ലാ ബ്ലോക്കുകളിലും എല്ലാ ജില്ലകളിലും വൈകുന്നേരം 3 മണിക്ക് റാലി നടത്തും. കൂടാതെ രാമന്റെ പ്രാണപ്രതിഷ്ഠ ഞങ്ങളുടെ ജോലിയല്ലന്നും അത് സന്യാസികളുടെ ജോലിയാണെന്നും മമത പറഞ്ഞു. ജനനേതാക്കള്‍ സമൂഹത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് പരിശ്രമികേണ്ടത്. അത് താന്‍ ചെയ്യുമെന്നും മമത കൂട്ടിചേര്‍ത്തു.
അഗ്നിപഥ് സായുധസേനയെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ പദ്ധതിയിലേക്ക് നാല് വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന യുവാക്കള്‍ കാലാവധിക്ക് ശേഷം എന്തുചെയ്യും? ഞാന്‍ മനസിലാക്കുന്നത് ഈ പദ്ധതിയിലൂടെ സ്വന്തം സായുധ കേഡർ അടിത്തറ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ്